തൃശൂർ : കുരിയച്ചിറയിലെ കോർപ്പറേഷന്റെ ഒ.ഡബ്ല്യു.സി പ്ലാന്റിന്റെ അശാസ്ത്രീയമായ പ്രവർത്തനം മൂലം പ്രദേശത്തെ ജനങ്ങൾക്ക് ഈച്ച ശല്യവും ദുർഗന്ധവും കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയിലെത്തിയതിന്റെ ഉത്തരവാദിത്വം കോർപ്പറേഷൻ ഭരണസമിതിക്കും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളഞ്ചേരി പറഞ്ഞു. ജനകീയ സമര സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണം ഭരണസമിതിക്ക് പണം സമ്പാദിക്കാനുള്ള മാർഗമാണ്. നിലവിലെ പ്ലാന്റ് മന:പൂർവം പ്രവർത്തനരഹിതമാക്കി മൂന്ന് കോടി രൂപയ്ക്ക് പുതിയ മെഷീൻ വാങ്ങുന്നത് അഴിമതിയുടെ ഭാഗമാണ്. ലാലൂരിൽ ഒന്നും ചെയ്യാതെ കോടികൾ മുമ്പും നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും കൗൺസിലർമാർ ആരോപിച്ചു. ഡോ.വി.ആതിര, എൻ.പ്രസാദ്, കെ.ജി.നിജി, എൻ.വി.രാധിക എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |