മാന്നാർ: പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60പവനോളം സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ റിമാൻഡിലായിരുന്ന മുഖ്യപ്രതിയെ മാന്നാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മാന്നാർ കുരട്ടിക്കാട് മംഗലത്ത് മഠത്തിൽ കിഴക്കേതിൽ വിഷ്ണുരാജ്രനെയാണ് (വിഷ്ണു-32) മാന്നാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
സമാനമായ പത്തോളം കേസുകളാണ് മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കുട്ടംപേരൂർ സ്വദേശിനിയുടെതുൾപ്പടെ രണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് കസ്റ്റഡിയിൽ വാങ്ങിയത്.
സാമ്പത്തിക തട്ടിപ്പിന് ഇരയായി മാന്നാർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കുരട്ടിക്കാട് ഓംകാർ വീട്ടിൽ വി.കെ.ശ്രീദേവിയമ്മ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് മാന്നാറിലും പരിസര പ്രദേശങ്ങളിലും നടന്ന കോടികളുടെ തട്ടിപ്പ് വിവരം പുറത്ത് വന്നത്. തട്ടിപ്പ് സംഘത്തിലെ അംഗങ്ങളായ മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം കുരട്ടിക്കാട് നേരൂർ വീട്ടിൽ ഉഷാഗോപാലകൃഷ്ണൻ, കുട്ടംപേരൂർ പല്ലവനക്കാട്ടിൽ സാറാമ്മ ലാലു(മോളി), എന്നിവരെ വീയപുരം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്ഡിലാക്കിയിരുന്നു. ജാമ്യം ലഭിച്ച ഇവർ അന്വേഷണസംഘത്തോടെ സഹകരിക്കാതെ ഒളിവിൽ ആണെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |