അങ്കമാലി: മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നേതൃത്വത്തിൽ 75വർഷംമുമ്പ് നായത്തോട് തുടങ്ങിയ ഗ്രാമീണവായനശാലയുടെ കെട്ടിടം കാടുകയറി നിലംപൊത്താറായി. "കുറുപ്പിന്റെ" ഗ്രന്ഥശാല എന്ന പേരിലറിയപ്പെടുന്ന ഈവായനശാല കെട്ടിടമിരിക്കുന്ന 4 സെന്റിൽത്താഴെവരുന്ന സ്ഥലംവാങ്ങി ജിയുടെ പേരിൽ ജന്മനാട്ടിൽ വായനശാല തുടങ്ങാൻ നാട്ടുകാർ ആലോചിച്ചെങ്കിലും ശ്രമം വിഫലമായി. വലിയതുക കണ്ടെത്തേണ്ടിവരുമെന്നതിനാലാണ് ശ്രമം പാളിയത്. പിന്നീട് എസ്.എൻ.ഡി.പി ഹാളിൽ ജിയുടെ പേരിൽ ലൈബ്രറി തുടങ്ങുകയായിരുന്നു.
3000
നഷ്ടപ്പെട്ടത് വായിരത്തിലേറെ പുസ്തകങ്ങൾ
ഈ പേരിൽ അറിയപ്പെട്ടിരുന്ന ഗ്രാമീണഗ്രന്ഥശാലയുടെ പ്രവർത്തനം നിലച്ചിട്ട് മൂന്ന്പതിറ്റാണ്ടിലേറെയായി. ഗ്രന്ഥശാലയിലുണ്ടായിരുന്ന മൂവായിരത്തിലേറെ പുസ്തകങ്ങളും ഇല്ലാതായി. പിന്നീട് ബാലവാടി പ്രവർത്തിച്ചിരുന്നെങ്കിലും കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം 20 കൊല്ലം മുമ്പ് ബാലവാടിയും ഒഴിഞ്ഞു.
നിലവിൽ ഗ്രന്ഥശാല നിലനിന്നിരുന്ന സ്ഥലം ജിയുടെ കുടുംബത്തിന്റെ രണ്ടാം തലമുറയുടെ കൈകളിലാണ്. നാട്ടുകാർ ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും നടന്നില്ല. മറ്റു മാർഗങ്ങൾ ആരായുന്നുണ്ട്.
സുനിൽ ഗോകുലം പ്രസിഡന്റ്
ജി മെമ്മോറിയൽ വായനശാല
സാംസ്കാരികവകുപ്പ് സ്ഥലം ഏറ്റെടുക്കാൻ തയ്യാറായാൽ മഹാകവി ജി.യുടെ പേരിലുണ്ടായിരുന്ന വായനശാല പഴയ പ്രതാപത്തോടെ വീണ്ടെടുക്കാനാകും. സി.കെ. ദാസൻ,
പുരോഗമന കലാസാഹിത്യസംഘം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |