ന്യൂഡൽഹി: സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിലെ അറസ്റ്റ് ചോദ്യം ചെയ്‌ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ 13ന് കേജ്‌രിവാളിന്റെ വസതിയിൽ ആക്രമണത്തിനിരയായെന്നാണ് ആംആദ്മിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാളിന്റെ പരാതി. യാതൊരു പ്രകോപനവുമില്ലാതെ ബിഭവ് മുഖത്തടിച്ചെന്നും തൊഴിച്ചെന്നും ആരോപിച്ചിരുന്നു. എന്നാൽ, അറസ്റ്റ് നിയമവിരുദ്ധവും സുപ്രീംകോടതി വിധികളുടെ ലംഘനവുമാണെന്നാണ് ബിഭവിന്റെ വാദം. നഷ്‌ടപരിഹാരം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. നിലവിൽ ഡൽഹി പൊലീസിന്റെ കസ്റ്രഡിയിലാണ് ബിഭവ്. ജാമ്യാപേക്ഷ തീസ് ഹസാരി കോടതി മേയ് 27ന് തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |