ന്യൂഡൽഹി: മാർച്ച് 19ന് തുടങ്ങി ഏഴു ഘട്ടങ്ങളിലായി നീണ്ട വോട്ടെടുപ്പ് പ്രക്രിയയുടെ അവസാനം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി ഉൾപ്പെടെ 57 ലോക്സഭാ സീറ്റുകളിലെ വോട്ടെടുപ്പ് ഇന്ന്. ഒഡീഷയിൽ ബാക്കിയുള്ള 42 നിയമസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പും ഇന്നാണ്. പിന്നാലെ ഏവരും കാത്തിരിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങളും പുറത്തുവരും.
ഉത്തർപ്രദേശ്, പഞ്ചാബ് (13 വീതം), ബംഗാൾ (9), ബീഹാർ (8), ഒഡീഷ (6), ഹിമാചൽ പ്രദേശ് (4), ജാർഖണ്ഡ് (3), ചണ്ഡീഗഡ് (1) സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി അടക്കം 904 സ്ഥാനാർത്ഥികളുണ്ട്.
യു. പിയിലെ ദുദ്ധി നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പും ഇന്നാണ്. ബി.ജെ.പി എംഎൽഎ രാം ദുലാർ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ട ഒഴിവിലാണ് ഉപതിരഞ്ഞടുപ്പ്.
പഞ്ചാബിൽ 70,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി ശ്രദ്ധാ കേന്ദ്രം.
എക്‌സിറ്റ് പോൾ ഫലം വൈകിട്ട്
വൈകിട്ട് ആറുമണിയോടെ പോളിംഗ് പൂർത്തിയാകുന്നതിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലം പുറത്തു വരും. ഒരു പാർട്ടിയെയും തുണയ്‌ക്കുന്ന തരംഗമില്ലെന്നതിനാൽ എക്‌സിറ്റ് ഫലം നിർണായകമാണ്. മൂന്നാം വട്ടവും ഭരണം പ്രതീക്ഷിക്കുന്ന എൻ.ഡി.എയും 28 കക്ഷികളുടെ കൂട്ടായ്‌മയായ 'ഇന്ത്യ'യും കേവല ഭൂരിപക്ഷം അവകാശപ്പെടുന്നു. പ്രമുഖ കക്ഷികളെല്ലാം സ്വന്തം സർവേകൾ നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |