പാരീസ് : ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ആദ്യ റൗണ്ടിൽ നേടിയ വിജയം സാങ്കേതിക പ്രശ്നങ്ങളാൽ സംഘാടകർ റദ്ദാക്കിയപ്പോൾ മറ്റൊരു എതിരാളിക്കെതിരെ ആദ്യ ജയം കുറിച്ച് ഇന്ത്യൻ താരം ലക്ഷ്യ സെൻ . ഗ്രൂപ്പ് എല്ലിലെ ആദ്യ മത്സരത്തിൽ ലക്ഷ്യയുടെ എതിരാളിയായിരുന്ന കെവിൻ ഗോർഡോൻ തോളിന് പരിക്കേറ്റ് ഒളിമ്പിക്സിൽ നിന്ന് പിന്മാറിയതോടെയാണ് ലക്ഷ്യയുടെ വിജയം ഡിലീറ്റ് ചെയ്ത് ഗ്രൂപ്പ് റൗണ്ട് ആദ്യം മുതൽ നടത്താൻ സംഘാടകർ നിർബന്ധിതരായത്. ലക്ഷ്യ സെൻ,ഗോർഡോൻ, ജൊനാഥൻ ക്രിസ്റ്റി, ജൂലിയൻ കരാഗി എന്നിവരായിരുന്നു എൽ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഇതിൽ ലക്ഷ്യയും ഗോർഡോനും തമ്മിലുള്ള മത്സരം മാത്രമാണ് നടന്നത്. ഗോർഡോൻ പിന്മാറിയതോടെ ലക്ഷ്യയ്ക്ക് മാത്രം മൂന്ന് മത്സരങ്ങളും ജൊനാഥനും ജൂലിയനും രണ്ട് മത്സരങ്ങളും എന്ന സ്ഥിതിവന്നു. ഇതോടെ ഗ്രൂപ്പ് റൗണ്ടിൽ നിന്ന് മുന്നേറുന്ന താരങ്ങളെ നിശ്ചയിക്കാൻ കഴിയാത്തതിനാൽ ലക്ഷ്യയുടെ മത്സരം റദ്ദാക്കി ശേഷിക്കുന്ന മൂന്നുപേരും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാക്കി റീ ഷെഡ്യൂൾ ചെയ്തു. അതുവഴി ഗ്രൂപ്പിൽ എല്ലാവർക്കും രണ്ട് മത്സരം വീതമാകും. ഏറ്റവും കൂടുതൽ വിജയം നേടുന്ന രണ്ട് പേർ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയും ചെയ്യും.
ഇതനുസരിച്ച് ഇന്നലെ ലക്ഷ്യ ജൂൻിയൻ കരാഗിയെ നേരിട്ടു. 21-19,21-14 എന്ന സ്കോറിനാണ് ജയിച്ചത്. ലക്ഷ്യ നാളെ ജൊനാഥൻ ക്രിസ്റ്റിയെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |