ആലപ്പുഴ ജില്ലയിലെ ചേർത്തല തണ്ണീർമുക്കം ബണ്ടിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. അവിടെ താമസിക്കുന്ന ജയശ്രീ എന്ന സ്‌ത്രീക്ക് 10 പ്രാവശ്യമാണ് അപകടകാരികളായ പാമ്പുകളിൽ നിന്ന് കടിയേറ്റത്. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചെങ്കിലും ഓരോ പ്രാവശ്യം കടിയേറ്റിട്ടും അതിൽ നിന്നെല്ലാം മുക്തയായി അവർ ജീവിതത്തിലേക്ക് തിരിച്ചുവരും.
കൂടുതലും രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ആണ് ജയശ്രീയ്‌ക്ക് കടിയേറ്റത്,തോളിലും, കൈയ്യിലും,കാലിലും കടിയേറ്റിട്ടുണ്ട്. 18 വയസുള്ളപ്പോഴാണ് ഇവർക്ക് ആദ്യമായി പാമ്പ് കടിയേൽക്കുന്നത്. അവസാനമായി കടിയേറ്റത് മൂത്ത മകൾക്ക് മൂന്നര വയസ് പ്രായമുള്ളപ്പോഴാണ്. പാമ്പ് കടിയേൽക്കുമ്പോൾ ചിലപ്പോഴൊക്കെ വളരെയധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ജയശ്രീ പറയുന്നത്. അന്ന് ഹോമിയോ മരുന്നായിരുന്നു കഴിച്ചിരുന്നത്. ഓരോ പ്രാവശ്യം കടിയേൽക്കുമ്പോഴും രണ്ടാഴ്‌ച മരുന്ന് കഴിക്കും. ഒരു പ്രാവശ്യം മാത്രം ഗുരുതരാവസ്ഥയിലായപ്പോൾ അലോപ്പതി മരുന്ന് കഴിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ജയശ്രീയുടെ ശരീരത്തിൽ പാമ്പിന്റെ തൊലി പോലെ പലയിടത്തും കാണാറുണ്ട്.
നിരവധി തവണ പാമ്പുകടിയേറ്റതിന്റെ പേരിൽ ജയശ്രീയുടെ വാർത്ത പണ്ട് പല പത്രങ്ങളിലും വന്നിട്ടുണ്ടായിരുന്നു. ഇന്ന് ജയശ്രീ ഒരു ബ്യൂട്ടി പാർലർ നടത്തുകയാണ്. രണ്ട് പെൺമക്കളും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായി ജീവിക്കുകയാണ്.
കാണുക 10 പ്രാവശ്യം പാമ്പ് കടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ജയശ്രീ എന്ന സഹോദരിയുടെ അപൂർവ കഥയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |