ന്യൂഡൽഹി: ആലപ്പുഴയിൽ നിന്ന് ജയിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ലോക്‌സഭാ പ്രതിപക്ഷ നേതാവായേക്കും. നൂറിനടുത്ത് സീറ്റിൽ ജയിച്ച് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ കോൺഗ്രസിന് പ്രതിപക്ഷ നേതൃ സ്ഥാനം ലഭിക്കുമെന്നുറപ്പാണ്.
17-ാം ലോക്‌സഭയിലെ നേതാവ് ആദിർ രഞ്ജൻ ചൗധരി പശ്‌ചിമ ബംഗാളിലെ ബഹാരംപൂരിൽ തോറ്റതാണ് കെ.സി. വേണുഗോപാലിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നത്. തുടർ തോൽവികൾ നേരിട്ട കോൺഗ്രസ് നൂറു സീറ്റിനടുത്ത് എത്തിയതിന്റെ ക്രെഡിറ്റ് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ.സിക്ക് കൂടി അവകാശപ്പെട്ടതാണ്. ഉത്തർപ്രദേശിൽ അടക്കം ബി.ജെ.പി മുന്നേറ്റത്തെ തടഞ്ഞ 'ഇന്ത്യ' മുന്നണിയുടെ തന്ത്രങ്ങൾ ആവിഷ്‌കരിച്ചതിലും പ്രധാനിയാണ്. ഹിന്ദി ബെൽറ്റിനു പുറത്തു നിന്നുള്ള സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയിൽ ഒളിഞ്ഞും തെളിഞ്ഞും ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് മികച്ച പ്രകടനത്തിലൂടെ കെ.സി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |