ബംഗലൂരു: കർണാടകയിലെ ഹാസനിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ലൈഗികാതിക്രമക്കേസുകളിലെ പ്രതിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായ ഹാസനിൽ 25 വർഷങ്ങൾക്ക് ശേഷമാണ് ജെ.ഡി.എസിന് തിരിച്ചടിയുണ്ടാകുന്നത്. കോൺഗ്രസിന്റെ ശ്രയസ് പട്ടേൽ ഗൗഡ 42,649 ഭൂരിപക്ഷത്തിൽ വിജയിച്ചത്.
ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് വിദേശത്തേക്ക് കടന്ന പ്രജ്വലിനെ കഴിഞ്ഞ ദിവസമാണ് തിരികെ നാട്ടിലെത്തിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പ്രത്യേക കോടതി ഇയാളെ ആറ് ദിവസം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജയിലിൽ കഴിയവേയാണ് ഹാസനിലെ സിറ്റിംഗ് എം.പിയായ പ്രജ്വലിന് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടി വരുന്നത്.
മുൻ പ്രധാനമന്ത്രി ദേവഗൗഡുടെ മകനും ഹൊലെനരസിപൂർ എം.എൽ.എയുമായ എച്ച്. ഡി രേവണ്ണയുടെ മൂത്ത മകനായ പ്രജ്വൽ കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |