റായ്‌പൂർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഏഴായി. നാരായൺപുർ, ദന്തേവാഡ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ
മൂന്ന് ഡി.ആർ.ജി അംഗങ്ങൾ ചികിത്സയിലാണ്. ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഓപ്പറേഷൻ തുടരുകയാണെന്നും നാരായൺപുർ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ഏറ്റുമുട്ടൽ. ഓർച്ച മേഖലയിലെ ഗോബൽ ഗ്രാമത്തിന് സമീപമുള്ള വനത്തിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ മവോയിസ്റ്റുകൾ വെടിവയ്ക്കുകയായിരുന്നു. ഈ വർഷം ഇതുവരെ മേഖലയിൽ 125ഓളം മവോയിസ്റ്റുകളെയാണ് വിവിധ ഓപ്പറേഷനുകൾക്കിടെ വധിച്ചത്. മേയ് 23ന് നാരായൺപൂർ- ബിജാപൂർ അതിർത്തിയിലെ വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. മേയ് 10ന് ബീജാപൂർ ജില്ലയിൽ സുരക്ഷാ സേന 12 മാവോയിസ്റ്റുകളെ വധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |