ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്ത ദമ്പതികൾക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതി. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള വന്ദേഭാരത് എക്സിപ്രസിലാണ് ദമ്പതികൾക്ക് ദുരനുഭവം ഉണ്ടായത്. ഇവരുടെ സഹോദര പുത്രൻ വിദിത് വർഷിണി എക്സിൽ കുറിപ്പിട്ടതോടെയാണ് സംഭവത്തെ കുറിച്ച് പുറത്തറിഞ്ഞത്.
ജൂൺ 18ന് ഭോപ്പാലിൽ നിന്നും ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെ തന്റെ അമ്മാവനും അമ്മായിക്കും ഐ.ആർ.സി.ടി സി വഴി ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഭക്ഷണം വിതരണം ചെയ്ത ആൾക്കെതിരെ ശക്തമായ നടപടി വേണം എന്ന് വിദിത് തന്റെ കുറിപ്പിൽ ആവശ്യപ്പെട്ടു. ചിത്രം സഹിതമായിരുന്നു പോസ്റ്റ്. വിദിത് പോസ്റ്റ് പങ്കിട്ട് രണ്ട് ദിവസത്തിന് ശേഷം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഐ.ആർ.സി.ടി.സി രംഗത്തെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഭക്ഷണം വിതരണം ചെയ്തയാൾക്ക് അനുയോജ്യമായ പിഴ ചുമത്തിയിട്ടുണ്ടെന്നും ഐ.ആർ.സി. ടി.സി വ്യക്തമാക്കി. മോശം അനുഭവം ഉണ്ടായതിൽ ഖേദിക്കുന്നതായും ഭക്ഷണത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലും കൂടുതൽ ശ്രദ്ധ ഉറപ്പുവരുത്തുമെന്നും ഐ.ആർ.സി.ടി.സി അധികൃതർ വ്യക്തമാക്കി.
Today on 18-06-24 my Uncle and Aunt were travelling from Bhopal to Agra in Vande Bharat.
They got "COCKROACH" in their food from @IRCTCofficial. Please take strict action against the vendor and make sure this would not happen again @RailMinIndia @ AshwiniVaishnaw @RailwaySe pic.twitter.com/Gicaw99I17
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |