തിരുവനന്തപുരം:ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വൻ മുന്നേറ്റിന്റെ പശ്ചാത്തലത്തിൽ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ കരുത്തരെ രംഗത്തിറക്കാനൊരുങ്ങി ബി.ജെ.പി. ചേലക്കര, പാലക്കാട് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് പാലക്കാട്.
പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. ഇതിൽ പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. മാത്തൂരും പിരായിരിയും യുഡിഎഫാണു ഭരിക്കുന്നത്. കണ്ണാടി മാത്രമാണ് സിപിഎം ഭരിക്കുന്നത്. പഞ
ആറ്റിങ്ങൽ,ആലപ്പുഴ മണ്ഡലങ്ങളിൽ വൻ വോട്ട് വർദ്ധന നേടിയ ശോഭാ സുരേന്ദ്രൻ, പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കുന്നു.കഴിഞ്ഞ നിയമസഭാതിരഞ്ഞെടുതിൽ മെട്രോമാൻ ഇ..ശ്രീധരനായിരുന്നു പാർട്ടി സ്ഥാനാർത്ഥി.അന്ന് 3859വോട്ടുകൾക്കാണ് ജയം നഷ്ടമായത്.കൃഷ്ണകുമാർ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ 9707വോട്ടിന് മണ്ഡലത്തിൽ രണ്ടാംസ്ഥാനത്തായി.
2011ൽ പാലക്കാട് നിയോജക മണ്ഡലത്തിൽ 19.86 ശതമാനം വോട്ടുകളായിരുന്നു ബിജെപിയ്ക്ക്. 2016ൽ ശോഭ സുരേന്ദ്രൻ വോട്ട് വിഹിതം 29.08 ശതമാനമായി ഉയർത്തി. സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ബിജെപി എത്തി. ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരു ലോകസഭാ മണ്ഡലത്തിൽ വിജയിച്ച ബി.ജെ.പി, 11നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും പാലക്കാട് ഉൾപ്പെടെ എട്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |