കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരുപത് വർഷം കഠിനതടവ്. പോരുവഴി മുറിയിൽ ചാമവിള പടിഞ്ഞാറ്റതിൽ നിന്ന് വാളകം കോട്ടുമല ഇലിപ്പൻമൂട്ടിൽ വീട്ടിൽ ഹരികൃഷ്ണനെയാണ് (41) കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (പോക്സോ) ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴ അടയ്ക്കണം. അയൽവാസിയായ യുവതിയെ പ്രേമം നടിച്ച് നിരവധി തവണ പീഡിപ്പിച്ച് ഗഭിണിയാക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് ഇൻസ്പെക്ടർ ഷയിനു തോമസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോജ തുളസീധരൻ, പ്രോസിക്യൂഷൻ സഹായിയായി വനിത സി.പി.ഒ പി.എസ്.ദീപ്തി എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |