SignIn
Kerala Kaumudi Online
Monday, 29 July 2024 2.19 PM IST

 ഗർഭിണിയെ മ‌ർദ്ദിച്ചെന്ന സംഭവം സി.ഐയ്ക്ക് അനുകൂലമായി റിപ്പോർട്ട്

കൊച്ചി: എറണാകുളം നോർത്ത് സി.ഐ പ്രതാപചന്ദ്രൻ ഗർഭിണിയെ മർദ്ദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷനിലെ വാതിൽ തകർത്തു, ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തി, കുട്ടികളെ വലിച്ചെറിയുംവിധം പെരുമാറിയതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകളാണ് കൊച്ചി സ്വദേശിനിയും മൂന്ന് മാസം ഗർഭിണിയുമായ ഷിജിമോൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.

ഭർത്താവ് ബെൻജോയെ പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കാനെത്തിയപ്പോൾ സി.ഐ കരണത്തടിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തന്റെ ഇരട്ടക്കുട്ടികളും ഒപ്പമുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.പരാതി വ്യാജമാണെന്ന് സി.ഐ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം നോർത്തിലെ ലോഡ്ജിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ മറ്റൊരു ലോഡ്ജ് നടത്തുന്ന ബെൻജോ ഇവിടെയെത്തി തടസപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തു. പിന്നാലെ ഇയാൾ മുങ്ങി. കഴിഞ്ഞദിവസം രാത്രി ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭാര്യ ഷിജിമോൾ കുട്ടികളെയും മറ്റ് ആൾക്കാരെയും കൂട്ടി സംഭവ സ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.