ടെക്സാസ് : കോപ്പ ഗ്രൂപ്പ്സിയിലെ മറ്റൊരു മത്സരത്തിൽ ഗോളടിച്ചും അടിപ്പിച്ചും നിറഞ്ഞാടിയ ക്രിസ്റ്റ്യൻ പുലിസിച്ചിൻ്റെ പ്രകടനത്തിൻ്റെ പിൻബലത്തിൽ യു.എസ്.എ 2-0 ത്തിന് ബൊളീവിയയെ കീഴടക്കി. മൂന്നാം മിനിട്ടിൽ തന്നെ പുലി സിച്ചിലൂടെ യു.എസ് മുന്നിലെത്തി. പെനാൽറ്റി ഏരിയയ്ക്ക് വെളിയിൽ നിന്ന് പുലിസിച്ച് തൊടുത്ത ഷോട്ടിന് മുന്നിൽ ബൊളീവിയൻ ഗോളി ഗില്ലർമോ വിസ്കാര നിഷ്പ്രഭനായി.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഫ്ലോറിയൻ ബലോഗൻ യു.എസ് എയുടെ വിജയമുറപ്പിച്ച ഗോളും നേടുകയായിരുന്നു. പുലിസിച്ചായിരുന്നു അസിസ്റ്റ് നൽകിയത്.
30- ബൊളീവിയക്കെതിരെ നേടിയ ഗോൾ യു.എസിനായി പുലി സിച്ചിൻ്റെ 30-ാം ഗോൾ ആയിരുന്നു. 69 മത്സരങ്ങളിൽ നിന്നാണ് പുലിസിച്ച് 30 ഗോൾ തികച്ചത്. പുലി സിച്ചിൻ്റെ ആദ്യ അന്താരാഷ്ട്ര ഗോളും ബൊളീവിയയ്ക്ക് എതിരെയായിരുന്നു.
ഉറുഗ്വെ മുന്നിൽ
ഗ്രൂപ്പ് സിയിൽ ഉറുഗ്വെയാണ് ഒന്നാമത്. യു.എസ് രണ്ടാം സ്ഥാനത്താണ്. പനാമ മൂന്നാമതും ബൊളീവിയ നാലാമതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |