തൃശൂർ: സംസ്ഥാനത്ത് റോഡപകടങ്ങൾ പെരുകുന്നതായി പൊലീസിന്റെ ഔദ്യോഗിക കണക്ക്. 2016 മുതൽ ഇതുവരെയുള്ള കണക്കുകളിലാണ് വർദ്ധന. പരിക്കേറ്റവരുടെ എണ്ണവും ക്രമാതീതമായി കൂടിയിട്ടുണ്ടെങ്കിലും മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. അമിത വേഗവും ട്രാഫിക് നിയമ ലംഘനവുമാണ് പ്രധാന കാരണങ്ങൾ.
ദേശീയപാതകളിലും പ്രധാന കവലകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങളിൽ പ്രതീക്ഷിച്ച കുറവില്ലാത്തത് പൊലീസിനെ അലട്ടുന്നുണ്ട്. വാഹനപ്പെരുപ്പമാണ് അപകടം വർദ്ധിക്കാനുള്ള മറ്റൊരു കാരണം.
2016ൽ 39,420 അപകടങ്ങളുണ്ടായി. 2023ൽ ഇത് 48,091 ആയി ഉയർന്നു. ഏതാണ്ട് ആയിരം അപകടങ്ങൾ കൂടി. എന്നാൽ മരിച്ചവരുടെ എണ്ണം 2016ൽ 4,287 ആയിരുന്നത് 2023ൽ 4080 ആയി കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം ഏഴ് വർഷത്തിനിടെ 44,108ൽ നിന്ന് 54,320 ആയി.
വർഷം, അപകടങ്ങളുടെ എണ്ണം, മരണം, പരിക്കേറ്റവർ
2021.... 33,296.... 3,429.... 40,204
2022.... 43,910.... 4,317.... 49,307
2023.... 48,091.... 4,080.... 54,320
2024.... 17,409 .... 1,393 ....19,441
(ഏപ്രിൽ വരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |