തിരുവനന്തപുരം: പുറമെ നിന്ന് വൈദ്യുതി അധികവിലയ്ക്ക് വാങ്ങിയതിന് പരിഹാരമായി ജൂലായ് ഒന്നു മുതൽ മൂന്ന് മാസത്തേക്ക് യൂണിറ്റിന് ഒമ്പത് പൈസ സർചാർജ് ഈടാക്കാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി.
കഴിഞ്ഞവർഷം ജൂൺ മുതൽ സെപ്തംബർ വരെ വൈദ്യുതി വാങ്ങിയ വകയിൽ 185.26 കോടി രൂപയുടെ അധികചെലവുണ്ടായെന്നും യൂണിറ്റിന് 14 പൈസ സർചാർജ് വേണമെന്നുമായിരുന്നു കെ.എസ്.ഇ.ബിയുടെ ആവശ്യം. അതേസമയം, താരിഫ് പരിഷ്കരിക്കണമെന്ന കെ.എസ്.ഇ.ബിയുടെ അപേക്ഷ തള്ളിയ കമ്മിഷൻ നിലവിലേത് സെപ്തംബർ വരെ തുടരാൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |