തൊടുപുഴ: മുട്ടം എള്ളുമ്പുറം സെറ്റിൽമെന്റിലെ ഓട്ടോ തൊഴിലാളിയും ആദിവാസി യുവാവുമായ സിറിൽ ജോൺസനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ മുട്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് ജനകീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ബ്ലേഡ് മാഫിയ സംഘത്തിനുമെതിരെ ക്രൈം രജിസ്റ്റർ ചെയ്യുക ; കുറ്റവാളികളായ എക്സൈസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്യുക, കള്ളക്കേസ് റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.മാർച്ചിനോട് അനുബന്ധിച്ച് നടന്ന ധർണ്ണ പി പി സുലൈമാൻ റാവുത്തർഎക്സ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി അഗസ്റ്റിൻ,എൻ. കെ. ബിജു (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), എം. ഐ ശശീന്ദ്രൻ (ആദിവാസി ക്ഷേമസമിതി), ടി. കെ. മോഹനൻ (സിപിഎം ലോക്കൽ സെക്രട്ടറി), പി.എ മോഹൻ (ഉള്ളാട മഹാസഭ സംസ്ഥാന പ്രസിഡന്റ്), ശ്രീജിത്ത് (ആദിവാസി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്), ടി.എ ജേക്കബ് (എള്ളുംപുറം ഊരുമൂപ്പൻ), ബേബി വടക്കേക്കര (ദളിത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്), ജോസ് ചുവപ്പുങ്കൽ (കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ), ടി.ജെ.പീറ്റർ ( ഗാന്ധിദർശൻ വേദി, സംസ്ഥാന വൈസ് പ്രസിഡന്റ് ),എൻ.വിനോദ് കുമാർ ( എസ് യു സി ഐ ജില്ലാ സെക്രട്ടറി ) റെജി ഗോപി( സി .പി .ഐ ), ആൽബിൻ വടശ്ശേരി( ഡി .വൈ .എഫ് .ഐ),ജോബിസ് ജോസ്( യൂത്ത് കോൺഗ്രസ് ) തുടങ്ങിയവർ പ്രസംഗിച്ചു. ജനകീയ പ്രക്ഷോഭ സമിതി ചെയർമാൻ ജെയിംസ് കോലാനി, ജനറൽ കൺവീനർ കെ എം സാബു എന്നിവർ പ്രക്ഷോഭത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |