ന്യൂഡൽഹി: ബിഹാറിന് പ്രത്യേക പദവിയോ പ്രത്യേക സാമ്പത്തിക പാക്കേജോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
എൻ.ഡി.എ സഖ്യകക്ഷിയായ ജനതാദൾ-യുണൈറ്റഡ്(ജെ.ഡി.യു) ദേശീയ നിർവാഹക സമിതി യോഗം.
ഡൽഹിയിൽ നടന്ന യോഗം ദേശീയ വർക്കിംഗ് പ്രസിഡന്റായി രാജ്യസഭാ എം.പി സഞ്ജയ് ഝായെ തിരഞ്ഞെടുത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അദ്ധ്യക്ഷനായി തുടരും. കേന്ദ്ര സർക്കാരിനുള്ള പിന്തുണയ്‌ക്ക് പകരമായി ജെ.ഡി.യു മുന്നോട്ടുവച്ച പ്രധാന ഉപാധികളിലൊന്നാണ് സമ്മേളനത്തിൽ പ്രമേയത്തിലൂടെ പാസാക്കിയ ബിഹാർ പ്രത്യേക പാക്കേജ്. നീറ്റ് പേപ്പർ ചോർച്ച കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരീക്ഷാ ക്രമക്കേടുകൾ തടയാൻ ശക്തമായ നിയമം പാസാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ബി.ജെ.പിക്കൊപ്പം എൻ.ഡി.എയിൽ തുടർന്ന് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും പാർട്ടി തീരുമാനിച്ചു. നിയമസഭ പാസാക്കിയ 65 ശതമാനം ജാതി സംവരണം തടഞ്ഞ പാട്‌ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |