പൂനെ: ലോണാവാലയിൽ വെള്ളപ്പാച്ചിലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുകിപ്പോയതിന് പിന്നാലെ പൂനെയിലും സമാന ദുരന്തം. തംഹിനി ഘട്ടിലാണ് അപകടം. വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽപ്പെട്ട് യുവാവാണ് മരിച്ചത്. മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
ട്രെക്കിംഗ് ടീം ലീഡറായിരുന്ന ഇയാൾ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം 20 പേരോടൊപ്പമായിരുന്നു ഇവിടെയെത്തിയത്. വെള്ളച്ചാട്ടത്തിലേക്ക് ചാടിയ യുവാവ് ഒരു പാറയിൽ മുറുകെ പിടിച്ചെങ്കിലും കുത്തൊഴുക്കിൽ പിടിവിട്ട് താഴെക്ക് പോവുകയായിരുന്നു. അപകടത്തന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. യുവാവിന്റെ 10 വയസ്സുള്ള മകളാണ് വീഡിയോ റെക്കോഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |