SignIn
Kerala Kaumudi Online
Monday, 22 July 2024 7.10 AM IST

പകർച്ചവ്യാധി നിയന്ത്രണം കാര്യക്ഷമമെന്ന് മന്ത്രി; പരാജയമെന്ന് പ്രതിപക്ഷം

p

തിരുവനന്തപുരം: പകർച്ച വ്യാധികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. പകർച്ച വ്യാധികൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷത്ത് നിന്നുള്ള ടി.വി ഇബ്രാഹിമിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ, പ്രതിപക്ഷം ഇറങ്ങിപ്പോയി.

2023-24ൽ പല രാജ്യങ്ങളിലും ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെട്ടെങ്കിലും കൃത്യമായ ഇടപെടൽ മൂലം സംസ്ഥാനത്ത് പടർന്നു പിടിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. മലബാറിൽ മഞ്ഞപ്പിത്തം പടർന്നപ്പോൾ അതിന്റെ കാരണങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിച്ചു. വള്ളികുന്നിൽ ആരും മഞ്ഞപ്പിത്തം ബാധിച്ച് ഇപ്പോൾ ആശുപത്രിയിലില്ല.. അമീബിക് മസ്തിഷ്ക ജ്വരത്തിന് കൃത്യമായ മരുന്നില്ല. . 23358 ക്ലീനിംഗ് ഡ്രൈവുകൾ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നടത്തി. പക്ഷിപ്പനി മനുഷ്യരിൽ പടരാതിരിക്കാനുളള നടപടികളും സ്വീകരിക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ പനിയിലും മറ്റ് പകർച്ചവ്യാധിയിലും ആശങ്കയുളവാക്കുന്ന സ്ഥിതിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

മാലിന്യ സംസ്‌കരണവും ശുചീകരണ പ്രവർത്തനവും ശരിയായ രീതിയിൽ നടത്തിയില്ലെന്നും ,കേരളം പനി പിടിച്ച് കിടക്കുകയാണെന്നും ടി.വി ഇബ്രാഹിം പറഞ്ഞു. പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പനിയും മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ കണക്ക് കൃത്യമല്ല. തലസ്ഥാനത്ത് വെള്ളക്കെട്ടുണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയില്ല.. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കാരണമാണ് യോഗങ്ങൾ പലതും ചേരാത്തതെന്ന് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. എന്നാൽ, മഴക്കാല പൂർവ്വ ശുചീകരണത്തിന് വിലക്കുണ്ടായിരുന്നില്ലെന്ന് സതീശൻ പറഞ്ഞു. സംസ്ഥാനത്ത് മലിന ജലം കുടിവെള്ളമായി വിതരണം ചെയ്യുന്നതിനാൽ പലയിടത്തും ജലജന്യരോഗങ്ങൾ പടർന്ന് പിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

റെയിൽവേ
ഉദ്യോഗസ്ഥരുമായി 
ചർച്ച നടത്തും : 
വി.അബ്ദുറഹിമാൻ
തിരുവനന്തപുരം: മലബാറിലെ ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ ഇന്ന് ദക്ഷിണറെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ വ്യക്തമാക്കി.  പല ട്രെയിനുകളിലും ജനറൽ കംപാർട്ട്‌മെന്റുകളുടെ കുറവ് യാത്രാദുരിതം ഇരട്ടിയാക്കി. യാത്രക്കാരുടെ വർദ്ധനയ്ക്കനുസരിച്ച് പുതിയ ട്രെയിൻ സർവ്വീസുകൾ ഉണ്ടാവുന്നില്ലെന്നും ഇതെല്ലാം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

തീരസംരക്ഷണത്തിന്
മാനേജ്‌മെന്റ് പ്ലാൻ 
തിരുവനന്തപുരം:കേരളത്തിന്റെ കടൽത്തീര സംരക്ഷണത്തിന് തീരദേശ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. 32 നദികളിൽ നിന്നും മണലെടുക്കാനുള്ള നടപടികൾ വൈകിയത് കേന്ദ്രഹരിത ട്രൈബ്യൂണൽ ഇടപെട്ടതോടെയാണെന്ന് റവന്യൂമന്ത്രി കെ.രാജൻ അറിയിച്ചു. അനുമതി ലഭിച്ച ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്നും ഉടൻ മണൽ എടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.