ചെന്നൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ വനിതാ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 12 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു.മറുപടിക്കിറങ്ങിയ ഇന്ത്യ പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അർദ്ധസെഞ്ച്വറിയുമായി പുറത്താകാതെ പോരാടി ജമീമ റോഡ്രിഗസാണ് (30 ബാളിൽ 53) ഇന്ത്യയുടെ ടോപ് സ്കോറർ. സ്മൃതി മന്ഥന (30 പന്തിൽ 46), ക്യാപ്ടൻ ഹർമ്മൻ പ്രീത്കൗർ (35) എന്നിവരും തിളങ്ങി. നേരത്തെ അർദ്ധ സെഞ്ച്വറി നേടിയ തൻസിം ബ്രിറ്റ്സ് (56 പന്തിൽ 81), മരിസനെ കാപ് (33പന്തിൽ 57) എന്നിവരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിൽ എത്തിച്ചത്. ക്യാച്ചെടുക്കന്നതിനിടെ മുഖമിടിച്ച് വീണ കീപ്പർ റിച്ച ഘോഷിന് പകരം മലയാളി താരം സജന സജീവൻ കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ടായി ഇറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |