തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഓണറേറിയം വിതരണത്തിനായി 10.88 കോടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ വർഷം 144.81 കോടിയാണ് സംസ്ഥാന വിഹിതമായി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 46 കോടി 3മാസത്തിനുള്ളിൽ നൽകി. 33,115 അങ്കണവാടികളിലായി 66,000 ൽപരം വർക്കർമാരും ഹെൽപ്പർമാരുമാണുള്ളത്. പ്രതിഫലത്തിൽ 60 ശതമാനവും കേന്ദ്രസർക്കാരാണ് നൽകുന്നത്. 40 ശതമാനം സംസ്ഥാനം വഹിക്കുന്നു. കഴിഞ്ഞവർഷം കേന്ദ്ര വിഹിതം അംഗീകരിച്ചതിൽ 21 കോടി ഇനിയും ലഭിച്ചിട്ടില്ല. ഈ വർഷം 209 കോടിയാണ് കേന്ദ്ര വിഹിതമായി അംഗീകരിച്ചിട്ടുള്ളത്. എന്നാൽ 3മാസം കഴിഞ്ഞിട്ടും ഒരു രൂപയും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |