തിരുവനന്തപുരം: ശുചീകരണത്തിനിടെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളി മരിച്ച സംഭവത്തിൽ ഹൈക്കോടതി വിമർശനത്തിന് പിന്നാലെ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന് സ്ഥാന ചലനം. ഇടുക്കി, കോട്ടയം കളക്ടർമാരേയും മാറ്റി. ഐ.ടി മിഷൻ ഡയറക്ടറായിരുന്ന അനു കുമാരിയാണ് തിരുവനന്തപുരത്ത് പുതിയ കളക്ടർ. ജെറോമിക് ജോർജിനെ പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറാക്കി.
ഇടുക്കി കളക്ടർ ഷീബാ ജോർജിനെ റവന്യു വകുപ്പ് അഡിഷനൽ സെക്രട്ടറിയായി നിയമിച്ചു. ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടെ പൂർണ അധിക ചുമതലയുമുണ്ട്. കോട്ടയം കളക്ടർ വി.വിഘ്‌നേശ്വരിയെ ഇടുക്കി കളക്ടറായി മാറ്റി നിയമിച്ചു. പിന്നാക്ക വിഭാഗ വികസന ഡയറക്ടർ ജോൺ വി.സാമുവലാണ് പുതിയ കോട്ടയം കളക്ടർ. സപ്ലൈകോ സി.എം.ഡി സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |