അടൂർ: പോക്സോ കേസിൽ എട്ടുവർഷം കഠിന തടവും ഇരുപതിനായിരം രൂപയും പിഴയും. അടൂർ പുതുശേരി ഭാഗം കണിയാംകോണത്ത് വീട്ടിൽ തുളസീധരൻ (54)-നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്.
2022 മേയിലാണ് കേസിനാസ്പദമായ സംഭവം. ഏനാത്ത് സി.ഐയായിരുന്ന ആർ.മനോജ് കുമാറും,എസ്.ഐ. എസ്.ശ്യാമകുമാരിയുമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിതാ ജോൺ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |