വെമ്പായം:ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി അറസ്റ്റിൽ. വട്ടപ്പാറ, നെടുമങ്ങാട്,വെഞ്ഞാറമൂട്,കിളിമാനൂർ,നഗരൂർ ,ആറ്റിങ്ങൽ പ്രദേശങ്ങളിലെ പതിനഞ്ചോളം ക്ഷേത്രങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിലവിളക്കും പൂജാപാത്രങ്ങളും സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച കേസിലെ പ്രധാന പ്രതിയായ അരശുപറമ്പ് തച്ചേരി കോണത്ത് വീട്ടിൽ ജിബിൻ (29) ആണ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും റൂറൽ ഷാഡോ ടീമിലെ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി രാത്രി കാലങ്ങളിൽ സ്കൂട്ടറിലും കാറിലുമാണ് പ്രതികൾ മോഷണം നടത്തുന്നത്.
റൂറൽ എസ്.പി കിരൺ നാരായൺ,നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺ എന്നിവരുടെ നിർദേശ പ്രകാരം വട്ടപ്പാറ ഇൻസ്പെക്ടർ ശ്രീജിത്ത് എസ്, സബ് ഇൻസ്പെക്ടർ സുനിൽകുമാർ,സിവിൽ പൊലീസ് ഓഫീസർമാരായ റെജി,ജയകുമാർ ,റൂറൽ ഷാഡോ ടീമിലെ സബ് ഇൻസ്പെക്ടർമാരായ ഷിബു,സജു,സിവിൽ പൊലീസ് ഓഫീസർമാരായ ഉമേഷ് ബാബു , സതികുമാർ,അനൂപ്,ഗോപകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂട്ടാളികൾക്കായി തെരച്ചിൽ നടത്തുന്നതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |