പാരീസ്: മെഡൽ നേട്ടം ഇരട്ട അക്കത്തിൽ എത്തിച്ച് ചരിത്രം കുറിക്കാനെത്തിയ ഇന്ത്യൻ സംഘം എന്നാൽ കഴിഞ്ഞ തവണ ടോക്യോയിൽ പുറത്തെടുത്ത പ്രകടനം പോലും നടത്താനാകാതെയാണ് പാരീസിൽ നിന്ന് മടങ്ങുന്നത്.117 താരങ്ങൾ അണി നിരന്ന ഇന്ത്യൻ സംഘത്തിന് ഒരു സ്വർണം പോലും നേടാനായില്ല.5 വെങ്കലവും ഒരു വെള്ളിയും അടക്കം 6 മെഡലുകളാണ് പാരീസിൽ നിന്ന് ഇന്ത്യ നേടിയത്. ടോക്യോയിൽ 1 സ്വർണം ഉൾപ്പെടെ 7 മെഡലുകളാണ് ഇന്ത്യ നേടിയത്. ഒളിമ്പിക്സ് ചരിത്രത്തിൽഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനവും ഇതായിരുന്നു.ഇത്തവണ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പലഇനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്താൻ ഇന്ത്യൻ താരങ്ങൾക്കായി എന്നത് ശുഭസൂചനയാണ്.
മനുവാണ് താരം
പാരീസിൽ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. രണ്ടാം ദിനം ജൂലായ് 28ന് തന്നെ ഷൂട്ടിംഗ് സെൻസേഷൻ മനുഭാക്കറിലൂടെ ഇന്ത്യ മെഡൽ അക്കൗണ്ട് തുറന്നു.വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ മനു ഒളിമ്പിക്സ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി. രണ്ട് ദിവസത്തിനകം മനു സരബ്ജോത്ത് സിംഗിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഡബിൾസിൽ വെങ്കലം നേടി ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. പിന്നാലെ ആഗസ്റ്റ് 1ന് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലും വെങ്കലം നേടിയതോടെ ശുഭ പ്രതീക്ഷയായി.
മെഡലില്ലാ ആഴ്ച
എന്നാൽ കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞു.തുടർന്നുള്ള ഏഴ് ദിവസം ഇന്ത്യയ്ക്ക് ഒരു മെഡൽ പോലു കിട്ടിയില്ല. പലഇനത്തിലും മെഡൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം കൈവിട്ടതോടെ മെഡൽ നേരട്ടം ഇരട്ട അക്കത്തിലെത്തിക്കാമെന്ന പ്രതീക്ഷ മാഞ്ഞു.
വേദനയായി വിനേഷ്
ഒളിമ്പിക്സിന്റെ 11-ാം ദിനം ആഗസ്റ്റ് ആറാം തിയതി വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈലിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയച്ച് വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി ചരിത്രം നേട്ടത്തിലെത്തിയെങ്കിലും ആഹ്ലാദത്തിന് ആയുസുണ്ടായിരുന്നില്ല. പിറ്റേ ദിവസം ഫൈനലിന് മുന്നേ രാവിലെ നടത്തിയ പരിശോധനയിൽ 100 കി.ഗ്രാം ഭാരക്കൂടുതൽ ഉണ്ടെന്ന് പറഞ്ഞ് വിനേഷിനെ അയോഗ്യയാക്കിയത് ഇന്ത്യയ്ക്ക് വലിയ വേദനയായി. സംയുക്ത വെള്ളി മെഡൽ വേണമെന്ന വിനേഷിന്റെ അപ്പീലിലിൽ. കായിക തർക്ക പരിഹാര കോടതി നാളെ വിധിപറയുമെന്നാണ് വിവരം.
നീരജും ഹോക്കിയും അമനും
ആഗസ്റ്റ് 8ന് രണ്ട് മെഡലുകളാണ ്ഇന്ത്യയുടെ അക്കൗണ്ടിലേക്ക് എത്തിയത്. ജാവലിൻ ത്രോയിൽ നീരജിന്റെ വെള്ളിയും പുരുഷ ഹോക്കിയിലെ വെങ്കലവും. നീരജിന്റെ ഫൈനലിന് മുൻപ് തന്നെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ല മത്സരത്തിൽ സ്പെയിനിനെ തോൽപ്പിച്ച് ഹോക്കി ടീം തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും വെങ്കലം നേടി ചരിത്രം കുറിച്ചു. മലായാളിയായ ഇതിഹാസ ഗോൾകീപ്പർ ശ്രീജേഷിന് അർഹിക്കുന്ന യാത്രയയപ്പ് നൽകാനും ടീം ഇന്ത്യയ്ക്കായി. പിന്നാലെ സ്വർണം നിലനിറുത്താൻ ജാവലിൻ ഫൈനലിനിറങ്ങിയ നീരജിനെ പിന്തള്ളി ഒളിമ്പിക്സ് റെക്കാഡോടെ പാകിസ്ഥാന്റെ അർഷദ് നദീം പൊന്നണിഞ്ഞു. വെള്ളിയായെങ്കിലും ഇത്തവണയും ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ താരം നീരജായിരുന്നു.
പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടി അമൻ ഷെറാവത്താണ് പാരീസിൽ ഇന്ത്യയുടെ ആറാം മെഡൽ നേടിയത്.ഇത്തവണ ഗുസിതിയിൽ മത്സരിച്ച ഏക താരവും അമനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |