SignIn
Kerala Kaumudi Online
Monday, 16 September 2024 11.16 AM IST

ഒളിച്ചോടിപ്പോയ മകളെ കണ്ടെത്താനായില്ല; പ്രതികാരമായി പിതാവും ബന്ധുക്കളും കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു

Increase Font Size Decrease Font Size Print Page
elope

ലഖ്നൗ: ഒളിച്ചോടിപ്പോയ മകളെ കണ്ടെത്താനാകാത്തത്തിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ സഹോദരിയെ പിതാവും ബന്ധുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശി രവീന്ദർ സിംഗ് അടക്കം നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. രവീന്ദർ സിംഗിന്റെ മകൾ പഞ്ചാബ് ലുധിയാന സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ യുവതി കാമുകനൊപ്പം വീടുവിട്ടുപോയി. രവീന്ദ്രനും ബന്ധുക്കളും യുവതിയെ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ കൂടുതൽ പ്രകോപിതരായ രവീന്ദർ സിംഗും മൂന്ന് ബന്ധുക്കളും ചേർന്ന്, മകളുടെ കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

മേയ് മാസത്തിലാണ് കൂട്ടബലാത്സംഗം നടന്നത്. പ്രതികൾ ബലാത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ മനസികാഘാതത്തിലായിരുന്നു യുവതി. അതിനാൽത്തന്നെ അപ്പോൾ പരാതി നൽകാൻ സാധിച്ചില്ല. തുടർന്ന് സുഖം പ്രാപിച്ചതിന് പിന്നാലെ പരാതി നൽകുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

രവീന്ദർ സിംഗിനെ കൂടാതെ സഹോദരൻ വരീന്ദർ സിംഗ്, മകൻ അമൻ സിംഗ്, സഹായി സന്തോഷ് എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്നാണ് വിവരം. സഹോദരനും രവീന്ദർ സിംഗിന്റെ മകളും കഴിഞ്ഞ ഏപ്രിലിൽ ഒളിച്ചോടിപ്പോയെന്നും ഇതിൽ പകപോക്കുകയാണെന്ന വിവരവും പരാതിയിൽ പറയുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിജീവിത രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, ELOPE, SEXUAL ASSAULT CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.