കാട്ടാക്കട: സി.പി.എമ്മിന്റെ കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസ് ഇരുചക്രവാഹനങ്ങളിൽ ആയുധങ്ങളുമായെത്തിയ ഇരുപതോളം പേർ ആക്രമിച്ചു. അലമാരയും മേശകളും കസേരകളും ക്യാരംസ് ബോർഡും തല്ലിത്തകർത്തു. ഓഫീസിൽ കാരംസ് കളിക്കുകയായിരുന്ന ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു.ദേവ് നാഥ് (21) അജ്മൽ അമീൻ ( 25) ഹിരൺ (23) അഖിലേഷ് (20) നിഥിൻ (18) മുഹമ്മദ് അഷ്രഫ് അമാൻ (22) എന്നിവരാണ് പിടിയിലായത്.
മുഖ്യപ്രതിയായ ഫൈസലാണ് തന്റെ കുടുംബാംഗമായ അജ്മലിനെ ഈ കുറ്റകൃത്യത്തിന് ഏർപ്പെടുത്തിയത്. ഫൈസലിന്റെ എതിരാളി റൗഫ് നാട്ടിൽ വന്നു എന്നറിഞ്ഞ് അജ്മൽ തൃശൂരിലെ ക്വട്ടേഷൻ സംഘത്തെ കൂട്ടി വന്നാണ് മുതുതലയിൽ വെച്ച് കാറിൽ റൗഫിനെ തട്ടിക്കൊണ്ടു പോയത്. കാറിൽ വെച്ചുണ്ടായ സംഘർഷത്തിൽ അജ്മലിന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് റൗഫിന് ഗുരുതരമായി പരിക്കേറ്റു.
ഫൈസൽ ഇപ്പോൾ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഷൊർണൂർ ഡിവൈ.എസ്.പി മനോജ് കുമാറിന്റെ നേതൃത്വത്തിൽ പട്ടാമ്പി ഇൻസ്‌പെക്ടർ പത്മരാജന്റ മേൽനോട്ടത്തിൽ സബ്ബ് ഇൻസ്‌പെക്ടർ മണികണ്ഠനും സംഘവുമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. എസ്.ഐ മാരായ റഷീദലി, മധുസൂദനൻ, എ.എസ്.ഐ അബ്ദുൾ റഷീദ്, സി.പി.ഒമാരായ അനീസ് സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് മുൻപ് പ്രതികളെ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |