തിരുവനന്തപുരം: എസ്.എഫ്.ഐ ജില്ലാ സേമ്മളനത്തിന് ഇന്നലെ സമാപനം കുറിച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഗവേഷണം നടത്തുന്നവർക്ക് യു.ജി.സി മാതൃകയിൽ സെൻട്രലൈസ്ഡ് ഫെലോഷിപ്പ് ഏർപ്പെടുത്തണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗവേഷകർക്കും യു.ജി.സി ഫെലോഷിപ്പുകൾക്ക് തുല്യമായ ഗവേഷണ ഫെലോഷിപ്പ് ലഭ്യമാക്കാൻ ഇടപെടലുണ്ടാവണം. എല്ലാ ഗവേഷണ സ്ഥാപനങ്ങളിലും സർവകലാശാലകളിലും
പിഎച്ച്.ഡി പ്രവേശനത്തിൽ സംവരണം പാലിക്കുന്നെന്ന് ഉറപ്പാക്കണമെന്നും പ്രമേയത്തിലുണ്ട്.
പ്രവർത്തന റിപ്പോർട്ടിംഗ് മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി ആദർശും സംഘടനാ റിപ്പോർട്ട് മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സെറീന സലാം,അഫ്സൽ തുടങ്ങിയർ സംസാരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി, സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡി.കെ. മുരളി തുടങ്ങിയവർ പങ്കെടുത്തു.
പ്രസിഡന്റ് നന്ദൻ
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റായി എം.എ. നന്ദനെയും സെക്രട്ടറിയായി എസ്.കെ. ആദർശിനെയും വീണ്ടും തിരഞ്ഞെടുത്തു. 67 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : എം.എസ്. ജയകൃഷ്ണൻ, വിജയ് വിമൽ, അവ്യ കൃഷ്ണൽ (വൈസ് പ്രസിഡന്റുമാർ), ആർ.ആർ. അനന്തു, ആർ .അവിനാശ് , ആർ.ജി. ആശിഷ് (ജോയിന്റ് സെക്രട്ടറിമാർ) .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |