കൊച്ചി: സംസ്ഥാന ദുരന്തനിവാരണ വിഭാഗം തയാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരം വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്ത പട്ടികയിൽ ഉൾപ്പെടുത്താൻ ഉതകുന്നതാണെന്ന് വിവരം. കേന്ദ്ര സർക്കാർ ദേശീയ ദുരന്തങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുള്ളതാണ് വലിയ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ഈ കേന്ദ്ര നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്തനിവാരണ വിഭാഗം ഓറഞ്ചുബുക്ക് തയാറാക്കിയിട്ടുള്ളതെന്നും ഉന്നത റവന്യൂ - ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം പലകുറി ആവശ്യപ്പെട്ടിട്ടും കേന്ദ്രം തയാറായിട്ടില്ല. കൂടുതൽ കേന്ദ്രസഹായം അനുവദിക്കേണ്ടി വരുമെന്നതിനാലാണ് അതിന് തയാറാകാത്തതെന്ന് ആരോപണമുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന്റെ ഓറഞ്ച് ബുക്കിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വരൾച്ച, ചുഴലിക്കാറ്റ്, സുനാമി എന്നിവയെല്ലാം അംഗീകൃത ദേശീയ ദുരന്തങ്ങളാണ്. ഇതെല്ലാം കേന്ദ്ര നോട്ടിഫിക്കേഷനെ അടിസ്ഥാനപ്പെടുത്തിയാണു താനും. 2018ലെ മഹാപ്രളയത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല.
മണ്ണൊലിപ്പ്, തീരശോഷണം, ഇടിമിന്നൽ, കൊടുങ്കാറ്റ്, മനുഷ്യ - വന്യജീവി സംഘർഷം, സൂര്യാഘാതം എന്നിവയെല്ലാം ഓറഞ്ച് ബുക്ക് പ്രകാരം സംസ്ഥാന സവിശേഷ ദുരന്തങ്ങളുടെ പട്ടികയിലാണ്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ വകയിരുത്തിയ കേന്ദ്ര വിഹിതം
(സാമ്പത്തിക വർഷം, കേന്ദ്രവിഹിതം കോടിയിൽ എന്ന കണക്കിൽ)
2014-15 -- 119.50
2015-16 -- 138.75
2016-17 -- 145.50
2017-18 -- 153
2018-19 -- 160.50
2019-20 -- 168.75
2020- 21 -- 251.40
2021- 22 -- 251.20
2022- 23 -- 264
2023-24 -- 277.60
(ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിച്ചാൽ ഈ തുക പലമടങ്ങ് വർദ്ധിക്കും)
കേന്ദ്രം കേരളത്തിനു നൽകിയ അടിയന്തര സഹായങ്ങൾ
2017-18ലെ ഓഖി ദുരന്തത്തിന് -- 133കോടി
2016-17ലെ വർൾച്ചയ്ക്ക് 2017- 18ൽ -- 31.72കോടി
2018ലെ പ്രളയത്തിന് 2018-19ൽ -- 2904.85കോടി
എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്‌ക്ക് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം അണ്ടർ സെക്രട്ടറി നൽകിയ വിവരാവകാശ മറുപടിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
ദേശീയ ദുരന്തപട്ടികയിലെ മറ്റുള്ളവ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |