SignIn
Kerala Kaumudi Online
Wednesday, 02 October 2024 9.09 AM IST

ഭാര്യാസഹോദരന്റെ മകളുമായി അവിഹിത ബന്ധം,​ മറ്റൊരു വിവാഹത്തിന് തയ്യാറായതോടെ ദൃശ്യം മോഡൽ കൊലപാതകം

Increase Font Size Decrease Font Size Print Page
d

ലക്‌നൗ: ഭാര്യാസഹോദരന്റെ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് അമ്മാവൻ തന്റെ ഭാര്യയുടെ സഹോദരന്റെ 22കാരിയായ മകൾ മാൻസി പാണ്ഡെയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മണികാന്ത് ദ്വിവേദി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മണികാന്തും ബന്ധുവായ മാൻസി പാണ്ഡെയും തമമിൽ ഏറെ നാളായി വിവാഹേതര ബന്ധം പുലർ‌ത്തിയിരുന്നുവെന്നും യുവതി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായി മാൻസി അമ്മായിയുടെ വീട്ടിലെത്തിയിരുന്നു. പിതാവ് രാംസാഗർ പാണ്ഡെയാണ് സഹോദരിയുടെ വീട്ടിൽ കൊണ്ടുചെന്നാക്കിയത്. പിന്നീട് മണികാന്ത് ,​ പാണ്ഡെയെ ഫോണിൽ വിളിച്ച് മാൻസിയെ കാണാനില്ലെന്നും അവൾ ഒളിച്ചോടിയെന്നും പറഞ്ഞു. എന്നാൽ സംശയത്തെ തുടർന്ന് രാംസാംഗർ പാണ്ഡെ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

മണികാന്തിനെ പൊലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മാൻസിയുമായി രണ്ടുവർഷമായി ബന്ധം ഉണ്ടായിരുന്നതായി ഇയാൾ സമ്മതിച്ചു. അടുത്തിടെ മാൻസിയുടെ വിവാഹം നിശ്ചയിച്ചു. ഇക്കാര്യം മാൻസി മണികാന്തിനോട് പറഞ്ഞു. എന്നാൽ മണികാന്ത് വിവാഹത്തിൽ നിന്ന് പിൻമാറണമെന്ന് മാൻസിയോട് ആവശ്യപ്പെട്ടു. എന്നാൽ യുവതി വഴങ്ങിയില്ല. തുടർന്നാണ് രക്ഷാബന്ധൻ ദിവസം വീട്ടിലെത്തിയ മാനസിയെ മണികാന്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ ഉപേക്ഷിച്ചു. മാൻസിയുടെ മൊബൈൽ ഫോൺ ഒരു ബസിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്ത് പൊലീസ് അന്വേഷണം വഴി തെറ്റിക്കാനും നോക്കി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.