ജമ്മുകാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും സീറ്റ് ധാരണയിലെത്തി. 90 സീറ്റുകളിൽ 51ൽ നാഷണൽ കോൺഫൻസും 32ൽ കോൺഗ്രസും മത്സരിക്കും. ഓരോ സീറ്റുകൾ സി.പി.എമ്മിനും പാന്തേഴ്‌സ് പാർട്ടിക്കും നൽകും. അഞ്ചു സീറ്റുകളിൽ സൗഹാർദ്ദ മത്സരം നടക്കും.
കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധി നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ ശ്രീനഗറിലെ വീട്ടിലെത്തി സഖ്യ ചർച്ച തുടങ്ങിയെങ്കിലും സീറ്റ് ധാരണയായിരുന്നില്ല. ചില സീറ്റുകളിൽ തർക്കമുയർന്നതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും സൽമാൻ ഖുർഷിദും ശ്രീനഗറിലെത്തി നടത്തിയ ചർച്ചയിലാണ് ധാരണയായത്. 87ന് ശേഷം ആദ്യമായാണ് ഇരു പാർട്ടികളും തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിലേർപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |