ന്യൂഡൽഹി: കർഷക സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കങ്കണ റണാവത്തിനെ തള്ളി ബി.ജെ.പി. സർക്കാർ ശക്തമായ നടപടി എടുക്കാതിരുന്നെങ്കിൽ കർഷ സമരം ബംഗ്ലാദേശിലെ പ്രക്ഷേഭത്തിനു തുല്യമാകുമായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്. ഇത് അവരുടെ സ്വന്തം അഭിപ്രായം മാത്രമാണെന്ന് ബി.ജെ.പി ഇന്നലെ വിശദീകരിച്ചു.
പാർട്ടിയെ പ്രതിനിധീകരിച്ച് പ്രസ്താവന നടത്താൻ കങ്കണയെചുമതലപ്പെടുത്തിയിട്ടില്ല. ആവർത്തിക്കരുതന്ന് നിർദ്ദേശം നൽകിയതായും ബി.ജെ.പി വക്താവ് പറഞ്ഞു.
വിദേശ ശക്തികൾ കർഷക പ്രക്ഷോഭത്തെ സഹായിച്ചെന്നും പ്രക്ഷോഭത്തിനിടെ മാനഭംഗം നടന്നെന്നും കങ്കണ ആരോപിച്ചിരുന്നു. പരാമർശങ്ങൾക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |