ഹൈദരാബാദ്: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും നന്ദേഡ് എം.പിയുമായ വസന്ത് റാവു ചവാൻ (70) നിര്യാതനായി. ഇന്നലെ പുലർച്ചെ നാലിന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നൈഗോണിൽ നടന്നു.
അശോക് ചവാൻ ബി.ജെ.പിയിലേക്ക് പോയതിനെത്തുടർന്നാണ് നന്ദേഡിൽ മത്സരിക്കാൻ വസന്ത് ചവാനെ കോൺഗ്രസ് കൊണ്ടുവന്നത്. ബി.ജെ.പിയുടെ സിറ്റിംഗ് എം.പി പ്രതാപ് പാട്ടീലിനെ 50,000ത്തിലേറെ വോട്ടുകൾക്ക് തോൽപ്പിച്ചാണ് വസന്ത് ചവാൻ മണ്ഡലം പിടിച്ചെടുത്തത്. 2009ൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് സ്വതന്ത്രനായി വിജയിച്ചിരുന്നു. നിര്യാണത്തിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കൾ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |