ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക ജോലികൾ ചെയ്യുന്നതിൽ നിന്ന് അരവിന്ദ് കേജ്‌രിവാളിന് തീഹാർ ജയിലിൽ വിലക്കുണ്ടോയെന്ന് സുപ്രീംകോടതി. കുറ്റവാളികളുടെ ശിക്ഷായിളവ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ചിന്റെ ചോദ്യം.
ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി ഫയൽ ഒപ്പിട്ടാലേ ലെഫ്റ്റനന്റ് ഗവർണർക്ക് അയയ്‌ക്കാനാവൂ എന്ന് ഡൽഹി സർക്കാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി പ്രത്യേക ഉത്തരവ് നിലവിലുണ്ടോയെന്ന് കോടതി തിരിച്ചു ചോദിച്ചു. ഒട്ടേറെ പേരെ ബാധിക്കുന്ന വിഷയമായം കോടതിക്ക് പരിശോധിച്ചേ മതിയാകൂ. ഡൽഹി സർക്കാർ മറുപടി നൽകണം. സെപ്‌തംബർ 23ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |