തിരുവനന്തപുരം: ഓട്ടിസമുള്ള കുട്ടികളെ സാമൂഹ്യവത്‌രിക്കാനുള്ള സമീപനം സമൂഹത്തിൽ നിന്നുണ്ടാകണമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.സ്റ്റേറ്റ് പ്രോഗ്രാം ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്റ് ഇൻ ഡിസെബിലിറ്റീസ് (സ്പീഡ്) പദ്ധതിയുടെ പ്രഖ്യാപനവും കോംപ്രിഹെൻസീവ് റിസോഴ്സ് ബുക്ക് ഓൺ ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ പുസ്തകപ്രകാശനവും ആക്കുളം നിഷിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.തോമസ് മാത്യു അദ്ധ്യക്ഷനായി.വാർഡ് കൗൺസിലർ നാജ.ബി,സി.ഡി.സി ഡയറക്ടർ ഡോ.ദീപ ഭാസ്‌കരൻ,നിഷ് എക്സിക്യൂട്ടിവ് ഡയറക്ടർ സുജ കുന്നത്ത്,ഡോ.മീനാക്ഷി,ഡോ.വിജയലക്ഷമി എന്നിവർ സംസാരിച്ചു. സാമൂഹ്യനീതി ഡയറക്ടർ എച്ച്.ദിനേശൻ സ്വാഗതവും സാമൂഹ്യസുരക്ഷാമിഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ജേക്കബ് നന്ദിയും പറഞ്ഞു. സാമൂഹ്യസുരക്ഷാ മിഷൻ സ്റ്റേറ്റ് ഇൻഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് മുഖാന്തരം നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങൾക്ക് ഏകോപനവും തുടർച്ചയും ഉറപ്പാക്കാനുള്ളതാണ് സ്പീഡ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |