ന്യൂഡൽഹി: പശ്ചിമ അതിർത്തിക്ക് സമീപമുള്ള പ്രതിരോധ വിമാനത്താവളങ്ങളിൽ ടേക്ക് ഓഫ്, ലാൻഡിംഗ് സമയത്ത് വിമാനത്തിലെ ജനൽ ഷേഡുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഡി.ജി.സി.ഇ നിർദ്ദേശം. ടേക്ക് ഓഫിന് ശേഷം വിമാനം 10,000 അടി ഉയരം എത്തുന്നത് വരെയും, ലാൻഡിംഗ് സമയത്ത് ഈ ഉയരത്തിൽ നിന്ന് താഴേക്ക് വരുന്നതുവരെയും ഇത് പാലിക്കണം. എമർജൻസി എക്സിറ്റ് നിരകൾക്ക് മാത്രമാണ് ഇളവ് നൽകിയിട്ടുള്ളതെന്ന് ഡി.ജി.സി.എ അറിയിച്ചു.
ഇന്ത്യയുടെ പശ്ചിമ അതിർത്തിയിൽ പാകിസ്ഥാനുമായുള്ള സംഘർഷങ്ങൾ അവസാനിച്ച് ദിവസങ്ങൾക്ക് ശേഷമാണ് നിർദ്ദേശം. ഇത് സിവിൽ, സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്യുവൽയൂസ് വിമാനത്താവളങ്ങൾക്ക് ബാധകമാണ്. കൂടാതെ, സൈനിക താവളങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനുള്ള വിലക്കിനെക്കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാനും എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമലംഘനമുണ്ടായാലുള്ള അനന്തരഫലങ്ങൾ, റെഗുലേറ്ററി അല്ലെങ്കിൽ നിയമപരമായ നടപടികൾ ഉൾപ്പെടെ, ഓപ്പറേറ്റർമാർ യാത്രക്കാരെ അറിയിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ടേക്ക്ഓഫിനും ലാൻഡിംഗിനും മുമ്പ് യാത്രക്കാർക്ക് ജനൽ ഷേഡുകൾ അടയ്ക്കാനും റെക്കോർഡിംഗിനായി ക്യാമറകളോ ഫോണുകളോ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും നിർദ്ദേശിച്ചുകൊണ്ട് നിർബന്ധിത പ്രീഫ്‌ളൈറ്റ് അറിയിപ്പുകൾ നടത്താൻ എയർലൈനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |