SignIn
Kerala Kaumudi Online
Monday, 21 July 2025 10.19 PM IST

സുഗതനെ കണ്ടതോടെ വിഎസിന് മനംമാറ്റം; 42ാം വയസിൽ വസുമതി ജീവിത സഖിയായി, ആർഭാടമില്ലാത്ത കല്യാണം

Increase Font Size Decrease Font Size Print Page
vs-wedding

രാഷ്ട്രീയ താൽപര്യമൊന്നുമില്ലാതെ സ്‌നേഹിച്ചും പരിചരിച്ചും കൂടെയുണ്ടായ വസുമതിയമ്മ വിഎസിന്റെ രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ നിശബ്ദ സാക്ഷിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കുന്ന സമയത്താണ് വസുമതിയുമായുള്ള വിഎസിന്റെ വിവാഹം നടക്കുന്നത്. 1967 ജൂലായ് 18 ഞായറാഴ്ച ഒരു മാലയിടൽ മാത്രമായിരുന്നു ചടങ്ങ്. വിവാഹത്തിന് കതിർമണ്ഡപമുണ്ടായിരുന്നില്ല, പുടവ കൊടുത്തില്ല, നാലു കൂട്ടം പായസങ്ങളുമായുള്ള സദ്യയുമില്ലായിരുന്നു. മാലയിടൽ ചടങ്ങിന് ശേഷം നേരെ പോയത് സഹോദരിയുടെ വീട്ടിലേക്ക്. രാത്രിയോടെ വാടക വീട്ടിലേക്ക്.

അമ്പലപ്പുഴ എംഎൽഎ കൂടിയായിരുന്ന വിഎസ് പുതുമണവാളന്റെ വേഷം അഴിച്ചുവച്ച് പിറ്റേന്ന് തന്നെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കിയായിരുന്നു നിയമസഭ സമ്മേളനത്തിനായുള്ള യാത്ര. രോഗാതുരനായ കമ്മ്യൂണിസ്റ്റ് നേതാവ് എൻ സുഗതനെ കണ്ടപ്പോൾ ഭാവിയിൽ കൂടെ ആരെങ്കിലും വേണമെന്ന ചിന്തയെ തുടർന്നാണ് 42ാം വയസിൽ വിഎസ് വിവാഹത്തിനെക്കുറിച്ച് ചിന്തിച്ചത്.

തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടുമ്പോഴും വിഎസ് നല്ലൊരു കുടുംബസ്ഥനായിരുന്നു. മക്കളായ അരുൺ കുമാറും, ആശയും പിറക്കുമ്പോൾ വിഎസ് കൂടുതൽ തിരക്കുകളിലേക്ക് കടന്നിരുന്നു. കുഞ്ഞുനാളിലെ അച്ഛനോട് മക്കൾക്ക് ചില പരിഭവങ്ങളുണ്ടായിരുന്നു. അന്നത്തെ കേരള രാഷ്ട്രീയം കൂടുതൽ വിഎസിനെ ചുറ്റിപ്പറ്റിയായിരുന്നു. അതുകൊണ്ട് തന്നെ തിരക്കുകളും അതുപോലൊയിരുന്നു.

TAGS: VS ACHUTHANANDAN, CPM, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.