
അടൂർ: നിക്ഷേപം സ്വീകരിച്ച ശേഷം പണം തിരികെ നൽകാത്ത സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജർ അറസ്റ്റിൽ. പന്തളം പടിഞ്ഞാറേ പൂക്കൈതയിൽ സരിത (34)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളായ പൊന്നമ്മ ഡാനിയേൽ, ഭർത്താവ് ഡാനിയേൽ ഉമ്മൻ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. അടൂർ സൗത്ത് കേരള ജനറൽ ഫിനാൻസ് എന്ന സ്ഥാപനമാണ് പലപ്പോഴായി ഇവരുടെ കൈയ്യിൽ നിന്ന് 2012 മുതൽ 1.17 കോടി രൂപ നിക്ഷേപം സ്വീകരിച്ചത്. പിന്നീട് പണംതിരികെ ചോദിച്ചെങ്കിലും നൽകിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |