SignIn
Kerala Kaumudi Online
Tuesday, 13 January 2026 8.52 AM IST

പോക്കുവരവിന് കൈക്കൂലി: മുൻ വില്ലേജ് ഓഫീസർക്ക് 6 വർഷം തടവ്

Increase Font Size Decrease Font Size Print Page
arshad

തിരുവനന്തപുരം: ഭൂമി പോക്കുവരവിന് 5000 രൂപ കൈക്കൂലി വാങ്ങിയതിന് വിളവൂർക്കൽ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസർക്ക് 6 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. ബാലരാമപുരം സ്വദേശിയും റിട്ട. ഡെപ്യൂട്ടി തഹസിൽദാറുമായ അർഷാദിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.

പെരുകാവ് വാളിയോട്ടുകോണം സ്വദേശിയുടെ പരാതിയിലാണ് അർഷാദ് കുടുങ്ങിയത്. ഇയാളുടെ ഭാര്യയുടെ പേരിൽ വിളവൂർക്കൽ വില്ലേജിലുള്ള 75സെന്റ് സ്ഥലത്തിന്റെ പോക്കുവരവ് ചെയ്ത് നൽകുന്നതിനായി കൈക്കൂലി വാങ്ങവേയാണ് ഇർഷാദ് പിടിയിലായത്. 2021ലായിരുന്നു സംഭവം. വിവിധ വകുപ്പുകളിലായാണ് ആകെ 6 വർഷം കഠിന തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി മനോജിന്റെ ഉത്തരവിൽ പറയുന്നു. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.

TAGS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.