ബെയ്‌ജിംഗ്: സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ മുഖ്യ എതിരാളിയായ ചൈനയുടെ ജി.ഡി.പി വളർച്ച 2019 ജൂലായ് - സെപ്‌തംബർ പാദത്തിൽ 27 വർഷത്തെ താഴ്‌ചയായ ആറു ശതമാനത്തിലേക്ക് കൂപ്പുകുത്തി. രണ്ടാംപാദമായ ഏപ്രിൽ - ജൂണിലെ 6.2 ശതമാനത്തിൽ നിന്നാണ് വീഴ്‌ച. ആഗോള സമ്പദ്‌രംഗത്തെ മാന്ദ്യവും അമേരിക്കയുമായുള്ള വ്യാപാരത്തർക്കവും ആഭ്യന്തര ഉപഭോക്തൃ വിപണിയുടെ തളർച്ചയുമാണ് ചൈനയ്ക്ക് തിരിച്ചടിയായത്.
1992ന് ശേഷം ചൈനയുടെ ഏറ്റവും മോശം ജി.ഡി.പി വളർച്ചയാണിതെന്ന് നാഷണൽ ബ്യൂറോ ഒഫ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് (എൻ.ബി.എസ്) വ്യക്തമാക്കി. ജി.ഡി.പി 6 - 6.5 ശതമാനം വളരുമെന്നാണ് ചൈനീസ് സർക്കാരും വിലയിരുത്തിയിരുന്നത്. 2018ൽ ചൈനയുടെ വളർച്ച 6.6 ശതമാനമായിരുന്നു. ഉപഭോക്തൃ വിപണിയെ ശക്തിപ്പെടുത്താൻ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബാങ്കുകളിലൂടെ 200 ബില്യൺ യുവാൻ (2,800 കോടി ഡോളർ) വിപണിയിലെത്തിക്കുമെന്ന് ചൈനീസ് കേന്ദ്ര ബാങ്കും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |