
കൊച്ചി: തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി കളക്ടർ ജി. പ്രിയങ്കയും അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാറും വൈപ്പിൻ കാളമുക്ക് മത്സ്യത്തുറമുഖം സന്ദർശിച്ച് മത്സ്യത്തൊഴിലാളികളുമായി സംവദിച്ചു. എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. സാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും 100 ശതമാനം കൈവരിച്ചതുപോലെ ഭരണഘടന നൽകുന്ന വലിയ അവകാശമായ വോട്ടെടുപ്പിലും 100 ശതമാനം കൈവരിക്കാൻ നമുക്ക് സാധിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുനാൾ ബാക്കി നിൽക്കെ വോട്ടിംഗ് ബോധവത്ക്കരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. തുറമുഖത്തെ മത്സ്യവില്പനക്കാർ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചു. വോട്ടർമാരെ ബോധവത്കരിക്കുന്ന സ്വീപ് പരിപാടിയുടെ ഭാഗമായിരുന്നു സന്ദർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |