പൊന്നാനി : പൊന്നാനിയിൽ ടൂറിസം ശക്തി പ്രാപിക്കുമ്പോഴും മതിയായ ആസൂത്രണമില്ലായ്മയും അടിസ്ഥാന സൗകര്യങ്ങളിലെ കുറവും തിരിച്ചടിയാവുന്നു. ബിയ്യം കായൽ പരിസരവും ഭാരതപ്പുഴ പരിസരവും നരണിപ്പുഴ പരിസരവും ഏറെ തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. എങ്കിലും ഇവയുടെ സാദ്ധ്യതകൾ വേണ്ടത്ര പ്രയോജനപ്പെടുത്താനായിട്ടില്ല.
പൊന്നാനിയിൽ ഏറെ പേർ ദിവസവുമെത്തുന്ന ഇടമാണെങ്കിലും കർമ്മ റോഡ് പരിസരത്തു വേണ്ട രീതിയിൽ ഇരിപ്പിടങ്ങളില്ല. പ്രധാന ഭാഗങ്ങൾ ഇരുട്ടിലുമാണ്. നഗരസഭ മുൻകൈയെടുത്ത് നടപ്പാക്കിയ പുഴമുറ്റം പാർക്കിലെ കുറഞ്ഞ സീറ്റുകൾ മാത്രമാണ് ഇവിടെ ആകെയുള്ള ഇരിപ്പിടങ്ങൾ. പാതയിൽ നിരന്നു കിടക്കുന്ന പല കച്ചവട സ്ഥാപനങ്ങളും കൃത്യമായ ആരോഗ്യസുരക്ഷ ഇല്ലാതെയാണ് പ്രവർത്തിച്ചു വരുന്നത്. ഒപ്പം പല കടകളും നിലവിൽ കൈയേറി നിർമ്മിച്ചതിന്റെ പേരിൽ നടപടികൾ നേരിടുന്നവയാണ്. പാതയോരത്ത് ഇരിപ്പിടങ്ങൾ ഒരുക്കി പ്രവർത്തിക്കുന്ന ഇത്തരം കടകൾ സഞ്ചാരതടസ്സവും സൃഷ്ടിക്കുന്നുണ്ട്. അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾ ഈ റോഡിലെ നിത്യകാഴ്ചയാണ്. വലിയ വാഹനങ്ങൾ ഇത് വഴി കടത്തിവിടില്ലെന്ന് പറയുമ്പോഴും നിർലോഭം ളും കടന്നുപോകുന്നത് നിത്യകാഴ്ചയാണ്. കോഴിക്കോട് ബീച്ചിൽ അടുത്ത കാലത്ത് നടപ്പാക്കിയ പോലെ കടകൾ കൃത്യമായി വിന്യസിച്ച് ശുചിത്വത്തോടെ പ്രവർത്തിച്ചാൽ ടൂറിസത്തിന് വലിയ പ്രയോജനം ചെയ്യും.
നിള കലാഗ്രാമവും മറൈൻ മ്യൂസിയവും എന്ന് പ്രവർത്തിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഇവ രണ്ടും പൂർണ്ണതോതിൽ സജ്ജമായാൽ കൂടുതൽ സഞ്ചാരികൾ ഇവിടേയ്ക്കെത്തും.
പൊന്നാനിയിൽ നിന്നും ബീച്ചിലേക്കുള്ള വഴിയിൽ പൊന്നാനി അങ്ങാടിയിലെ ഗതാഗതക്കുരുക്കും വിനോദസഞ്ചാരികൾക്ക് തലവേദനയാണ്. ഇടുങ്ങിയ പാതയും ഒപ്പം അങ്ങാടിപ്പാലത്തിന്റെ വീതിക്കുറവും സാധാരണ ദിവസങ്ങളിൽ പോലും ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്. അവധിദിവങ്ങളിൽ നിയന്ത്രണാതീതവുമാണ്.
കായൽമേഖലയിലും വേണം പരിഷ്കാരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |