മലയാള സിനിമയിലെ നായകനടനായിരുന്ന സുകുമാരൻ മരിച്ചിട്ട് ഇന്ന് 24 വർഷങ്ങൾ തികയുന്നു.എന്നെന്നും പ്രേക്ഷകർ ഓർമമിക്കുന്ന ഉശിരൻ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.ഡയലോഗ് പ്രസന്റേഷനിൽ സുകുമാരനെ വെല്ലാൻ ഇന്നും ഒരു നടൻ വന്നിട്ടില്ല.ഇംഗ്ളീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദമുള്ള സുകുമാരൻ കോളേജ് അദ്ധ്യാപകനായി പ്രവർത്തിക്കുമ്പോഴാണ് എം.ടി.വാസുദേവൻനായരുടെ നിർമ്മാല്യത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.എം.ടി.യുടെ തന്നെ രചനയിൽ ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങൾ, എം.ടിയുടെ ബന്ധനം, തുടങ്ങി അനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായണത്തിലും ഐ.വി.ശശിയുടെ ആദ്യ ചിത്രമായ ഉത്സവത്തിലും അഭിനയിച്ചു. ശശിയുടെ പലചിത്രങ്ങളിലും നായകനായിരുന്നു.ബാലചന്ദ്രമേനോന്റെ കലിക, അണിയാത്തവളകൾ, ഇഷ്ടമാണ് പക്ഷേ ,തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ... ജയൻ,
സോമൻ ,സുകുമാരൻ എന്നിവർ മലയാള സിനിമയിലെ സൂപ്പർതാരങ്ങളായി വിലസിയ കാലമുണ്ടായിരുന്നു.നാൽപ്പത്തിയൊമ്പതാമത്തെ വയസിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ഈ അതുല്യനടനെ മവയാള സിനിമയ്ക്കു നഷ്ടമായത്. മക്കൾ മികച്ച നടനായ ഇന്ദ്രജിത്തും ബഹുമുഖ പ്രതിഭയായ പൃഥ്വിരാജും സുകുമാരന്റെ ഓർമ്മകൾ ഇന്നും സജീവമാക്കുന്നു.നടി മല്ലികാ സുകുമാരനാണ് സുകുമാരന്റെ ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |