തിരുവനന്തപുരം: എം.ബി.ബി.എസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ആയുഷ് ചികിത്സാ രീതിയിൽ നിർബന്ധിത പരിശീലനം വേണമെന്ന മെഡിക്കൽ കമ്മിഷൻ മാർഗരേഖയ്ക്കെതിരെ ഐ.എം.എ കേരള ഘടകവും രംഗത്ത്. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗം പ്രമേയം പാസാക്കി.
തീരുമാനം ദുരുദ്ദേശപരമെന്നാണ് അലോപ്പതി ഡോക്ടർമാരുടെ വാദം. ആയുർവേദ പി.ജി ഡോക്ടർമാർക്ക് ശസ്ത്രക്രിയാ പരിശീലനം നൽകണമെന്ന് നേരത്തെയുള്ള നിർദേശം അലോപ്പതി ഡോക്ടർമാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആ സാഹചര്യത്തിൽ എം.ബി.ബി.എസുകാർക്ക് ആയുഷ് പരിശീലനം നിർബന്ധമാക്കിയാൽ അക്കാര്യത്തിൽ തങ്ങൾക്ക് വഴങ്ങേണ്ടിവരുമെന്നാണ് അലോപ്പതിക്കാരുടെ ആശങ്ക.
അതേസമയം, പുതിയ നിർദേശത്തിലൂടെ അലോപ്പതിയും ആയുഷും തമ്മിലുള്ള ഐക്യം ഉറപ്പാക്കാനാകുമെന്ന് ഇരുവിഭാഗങ്ങളിലെയും ഒരുവിഭാഗം ഡോക്ടർമാർ പറയുന്നു.
എം.ബി.ബി.എസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന്റെ ഭാഗമായി ആയുഷ് ചികിത്സാ രീതികളിൽ പരിശീലനം നൽകണമെന്നാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ മാർഗരേഖയിലുള്ളത്. ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ തുടങ്ങിയ ചികിത്സാ രീതികളിൽ ഒന്ന് വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം.
''
ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നിർദേശമാണിത്. എം.ബി.ബി.എസുകാർ അവിടേക്ക് പോയാൽ അവിടെയുള്ളവർ ഇവിടേക്കുമെത്തും. സങ്കരചികിത്സ അപകടകരമാണ്.
.
-ഡോ.എബ്രഹാം വർഗീസ്
ഐ.എം.എ, മുൻ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |