കോതമംഗലം: കൊലപാതകത്തിന് നാളുകൾ നീണ്ട തയ്യാറെടുപ്പ് നടത്തിയാണ് രഗിൽ എത്തിയതെന്ന് വ്യക്തമായി. ഈമാസം നാലിനാണ് മാനസ താമസിക്കുന്ന വീടിന് തൊട്ടടുത്ത് മുറിയെടുത്ത് താമസം തുടങ്ങിയത്.
പ്ളൈവുഡ് കമ്പനികൾ ഏറെയുള്ള ഇവിടെ ഏജന്റെന്ന പേരിലാണ് താമസിച്ചത്. സ്ഥലത്ത് ആരുമായും സൗഹൃദം സ്ഥാപിച്ചിരുന്നുമില്ല. മാനസ താമസിക്കുന്ന വീടിനെക്കുറിച്ച് കൃത്യമായി പഠിച്ചശേഷമാണ് കൃത്യം നടത്തിയത്.
ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കെട്ടിടയുടമയ്ക്കും അറിയില്ല. മാനസ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ യൂസഫും ഇയാളെ മുമ്പ് കണ്ടിട്ടില്ല. വൈകിട്ട് ആറു വരെ വീട്ടിലേക്കുള്ള ഗേറ്റ് തുറന്നിടുകയാണ് പതിവ്. ആറിനു ശേഷം വരുന്നവർക്ക് പുറമെ നിന്ന് സംസാരിക്കാൻ മാത്രമാണ് അനുമതി. പകൽ സമയം നാട്ടുകാരറിയാതെ എത്താൻ റെജിലിന് കഴിഞ്ഞത് ഇതിനാലാണ്. ഒരുവർഷം മുമ്പാണ് മാനസ താമസിക്കാനെത്തിയത്.
മാനസ മിടുക്കി
കൂട്ടുകാരികൾക്കും അദ്ധ്യാപകർക്കും താമസസ്ഥലത്തുള്ളവർക്കും മാനസയെക്കുറിച്ച് പറയാൻ നല്ല വാക്കുകൾ മാത്രം. സൗമ്യയും മിടുക്കിയുമായ വിദ്യാർത്ഥിയായിരുന്നുവെന്ന് ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ ഡോ. എൽദോ ടി. പോൾ പറഞ്ഞു. എല്ലാവരുമായി സൗമ്യമായി പെരുമാറിയിരുന്ന കുട്ടികൾ ഒരു പ്രശ്നവും സൃഷ്ടിക്കാത്ത മര്യാദക്കാരാണെന്ന് വീട്ടുടമ യൂസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |