തഴവ: കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷം നാളെ ആചാരപരമായി മാത്രം നടക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തേ തുടർന്ന് പൊതുജനങ്ങളെ പൂർണമായും ഒഴിവാക്കിയായിരിക്കും ചടങ്ങുകൾ നടത്തുന്നത്. ഇതിനായി ഒരു ജോഡി ചെറിയ കെട്ടുകാളയെ ക്ഷേത്ര ഭരണ സമിതിയുടെ മേൽനോട്ടത്തിൽ അണിയിച്ചൊരുക്കി വൈകിട്ട് മൂന്ന് മണിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയ്ക്കും. ഓണാട്ടുകരയിലെ വിവിധ ക്ഷേത്ര കരകളിൽ നിന്നായി ചെറുതും വലുതുമായ ഇരുന്നൂറിൽപ്പരം കെട്ടുകാളകളെയായിരുന്നു 28-ാം ഓണാഘോഷത്തിന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചിരുന്നത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങൾ പങ്കെടുത്തിരുന്ന ഉത്സവം കൊവിഡ് ഭീഷണിയെ തുടർന്ന് ഇത് രണ്ടാം തവണയാണ് പ്രതീകാത്മകമായി നടത്തുന്നത്. നിലവിലെ സാമുഹ്യ സാഹചര്യം പരിഗണിച്ച് ഭക്തജനങ്ങൾ ക്ഷേത്ര ഭരണ സമിതിയുമായി സഹകരിയ്ക്കണമെന്ന് സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |