വാഷിംഗ്ടൺ: ഇന്ത്യയിൽ ജനനനിരക്ക് വിവിധ മതവിഭാഗങ്ങളിൽ എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്ന എന്ന പഠന റിപ്പോർട്ട് പുറത്ത്. അമേരിക്കൻ തിങ്ക് ടാങ്ക് ഗ്രൂപ്പായ പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനത്തിൻെറ ഫലം ടൈംസ് നൗ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴും രാജ്യത്ത് കൂടുതൽ ജനനനിരക്ക് മുസ്ലീങ്ങളിലാണെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ മുൻവർഷങ്ങളേ അപേക്ഷിച്ച് രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലും പെട്ടവരിൽ ജനനനിരക്ക് കുറയുന്നെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യൻ മുസ്ലീങ്ങളിൽ, ജനനനിരക്ക് 1992 ൽ ഒരു സ്ത്രീക്ക് 4.4 കുട്ടികളായിരുന്നത് 2015 ൽ 2.6 കുട്ടികളായി കുറഞ്ഞു. ഇതേ സ്വഭാവമാണ് രാജ്യത്തെ മറ്റ് മതവിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന മതത്തിലുള്ളവർക്കിടയിലും സംഭവിക്കുന്നത്. അതേസമയം ഇക്കാലയളവിൽ ഹിന്ദുക്കൾക്കിടയിൽ ജനന നിരക്ക് 2.1 ആണ്, 1991ൽ 3.3 ആയിരുന്നു നിരക്ക്. അതേസമയം രാജ്യത്ത് ജനനനിരക്ക് ഏറ്റവും കുറവ് ജൈനരിലാണ്, 1.2 ആണ് നിരക്ക്.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കിടയിൽ ജനനനിരക്ക് വർദ്ധിക്കുന്നുവെന്ന ചില കോണുകളിൽ നിന്നുയരുന്ന അവകാശ വാദങ്ങൾ തെറ്റാണെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഉദാഹരണമായി 1992 -ൽ മുസ്ലീം സ്ത്രീകൾക്ക് ഹിന്ദു സ്ത്രീകളേക്കാൾ ശരാശരി 1.1 കുട്ടികൾ കൂടുതലുണ്ടായിരുന്നത് 2015 ഓടെ 0.5 ആയി ചുരുങ്ങി. 2011 -ൽ നടത്തിയ സെൻസസിൽ ഇന്ത്യയിലെ ജനസംഖ്യയിൽ 79.8 ശതമാനം ഹിന്ദുക്കളായിരുന്നു, അത് 2001 ലെ മുൻ സെൻസസിനേക്കാൾ 0.7 ശതമാനം കുറവാണ്, കൂടാതെ 1951 -ൽ രേഖപ്പെടുത്തിയ 84.1 ശതമാനത്തിൽ 4.3 പോയിന്റും. അതേസമയം, 2001 -ൽ 13.4 ശതമാനമായിരുന്ന മുസ്ലീങ്ങളുടെ വിഹിതം 2011 -ൽ 14.2 ശതമാനമായി ഉയർന്നു, 1951 മുതൽ മൊത്തം ജനസംഖ്യയിൽ 9.8 ശതമാനം മുസ്ലീങ്ങളാണ് ഉണ്ടായിരുന്നത്. ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ എന്നിവരും ചേർന്ന് ബാക്കി ജനസംഖ്യയുടെ ഏതാണ്ട് 6 ശതമാനം വരും, 1951 ലെ സെൻസസ് മുതൽ അവരുടെ ഷെയറുകളിൽ താരതമ്യേന സ്ഥിരതയുണ്ടെന്ന് കാണാം. പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ജനനനിരക്കിൽ വിദ്യാഭ്യാസം പ്രധാന ചാലക ശക്തിയാണെന്നാണ്. ഇതിനൊപ്പം ആയുർദൈർഘ്യം, ജോലി, സാന്പത്തിക സ്ഥിതി എന്നിവയും നിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |