കൊച്ചി: സംസ്ഥാനസർക്കാരിന്റെ കൊവിഡ് കണക്കിൽ അവ്യക്തതയെന്ന് ഹൈക്കോടതി. മരണം കണക്കാക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ട്. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനെയാണ് കോടതിയുടെ പരാമർശം.
കൊവിഡ് നെഗറ്റീവ് ആയി മുപ്പത് ദിവസത്തിന് ശേഷവും സംഭവിക്കുന്ന മരണങ്ങളെ കൊവിഡ് കേസുകളായി കണക്കാക്കുന്നതിലാണ് കോടതി ആശയക്കുഴപ്പം ചൂണ്ടിക്കാട്ടിയത്. ഇത്തരം ആശങ്ക നിലവിലുണ്ടെങ്കിൽ അതിൽ വ്യക്തത വരുത്തണമെന്നാണ് കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുള്ളത്. കൊവിഡ് മാറിയതിന് ശേഷമുള്ള ചികിത്സയക്ക് പണം ഈടാക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കോടതി നിർദേശിച്ചു.
ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയക്ക് നേരെയുണ്ടായ ആക്രണത്തിലും ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ ഉണ്ടാകണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |